ബലാത്സംഗക്കേസ് പ്രതികളുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ ഛേദിക്കണം: മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അഭിപ്രായപ്പെട്ട് മധ്യപ്രേദശിലെ വനിതാ ശിശുക്ഷേമ കാര്യ മന്ത്രി രംഗത്ത്. ബലാത്സംഗക്കുറ്റം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്നാണ് മന്ത്രി ഇമര്‍തി ദേവി പറഞ്ഞത്.എട്ടു വയസ്സുള്ള കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പിഞ്ച് പെണ്‍കുട്ടികളെപ്പോലും ബലാത്സംഗത്തിനിരയാക്കുന്ന കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തില്‍ വെച്ച് അരിഞ്ഞുകളയണം. ആര് തെറ്റു ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതു സ്ഥലത്തുവെച്ച് വേണം ശിക്ഷ നല്‍കാന്‍. അങ്ങനെ ചെയ്താല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കും- മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു സമീപം പോലീസ് ബൂത്തുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രി കമല്‍നാഥിനു മുന്നില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി ഇമര്‍തി ദൈവി പറഞ്ഞു.

Top