ശരീരത്തില്‍ 4 ലക്ഷം രൂപയുടെ വ്യത്യസ്ത പരീക്ഷണങ്ങളുമായി യുവാവ്

മെക്‌സിക്കോ;സ്വന്തം ശരീരത്തെ എങ്ങനെയൊക്കെ ഭംഗിയുളളതാക്കാമോ അങ്ങനെയൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ആണു മനുഷ്യര്‍. ശരീരം മോഡിഫൈ ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ മടിയില്ലാത്തവരും നമുക്കിടയിലുണ്ട്. പുത്തന്‍ പരീക്ഷണങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്നവരാണ് ഇത്തരക്കാര്‍. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

150തിലേറെ തവണ ശരീരത്തില്‍ ടാറ്റു ചെയ്ത മെക്‌സിക്കന്‍ സ്വദേശി മൗറിഷ്യോ ഡാനിയേല്‍ ഗാര്‍ഷ്യയാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത്. മൗറീഷ്യയുടെ ജനനേന്ദ്രിയത്തില്‍ മുത്തുകള്‍ ഘടിപ്പിച്ചെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഡാനിയേല്‍ ഗാര്‍ഷ്യയുടെ ബോഡി മോഡിഫിക്കേഷന്‍ ടാറ്റുവില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നതാണ് മറ്റൊരു കാര്യം. രണ്ടായി മുറിച്ച നാവും , ക്രോപ്പ് ചെയത ചെവികളും ടാറ്റൂ ചെയ്ത കണ്ണിന്റെ കൃഷ്ണമണികളും തുടങ്ങി നിരവധി പരീക്ഷണങ്ങളണ് യുവാവ് സ്വന്തം ശരീരത്തില്‍ നടത്തിയിരിക്കുന്നത്. ഏകദേശം നാല് ലക്ഷം രൂപയോളം ഇയാള്‍ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും സൗന്ദര്യ വര്‍ധിപ്പിക്കുന്നതിനുമായി ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.

എന്നാല്‍ ഡാനിയേല്‍ ഗാര്‍ഷ്യയുടെ പുത്തന്‍ പരീക്ഷണം എന്തെന്ന് കേട്ടവര്‍ എല്ലാം ഞെട്ടിയിരിക്കുകയാണ്. ഏറ്റവും അവസാനമായി അങ്ങേയറ്റം വേദനാജനകമായ ഒരു മാറ്റമാണ് സ്വന്തം ശരീരത്തില്‍ ഇയാള്‍ നടത്തിയത്, അതും ജനനേന്ദ്രിയത്തില്‍. തന്റെ ലിംഗത്തില്‍ മുത്തുകള്‍ വച്ച് പിടിപ്പിച്ചാണ് ഗാര്‍ഷ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. 2021ന്റെ തുടക്കത്തില്‍ തന്നെ തന്റെ ആഗ്രഹം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് യുവാവ്. ചെവിയുടെ രൂപമാറ്റത്തെപോലെ തന്നെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്നതും തന്നില്‍ ക്യൂരിയോസിറ്റി ഉണ്ടാക്കിയെന്നാണ് ഗാര്‍ഷ്യ പറയുന്നത്.

ജനനേന്ദ്രിയത്തില്‍ മുത്ത് വച്ച് പിടിപ്പിക്കാനുള്ള തീരുമാനം ഭാര്യയുടെ സംതൃപ്തിക്ക് വേണ്ടിയാണെന്നാണ് ഗാര്‍ഷ്യ പറയുന്നത്. സിലിക്കോണില്‍ നിര്‍മ്മിച്ച 0.8 സെന്റീമീറ്ററുള്ള മുത്താണ് ലിംഗത്തില്‍ വച്ച് പിടിപ്പിച്ചത്. ‘എന്റെ ലിംഗത്തില്‍ സിലിക്കണ്‍ മുത്തുകള്‍ ചേര്‍ത്ത് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഇതിന്റെ പ്രക്രിയ പൂര്‍ത്തിയായത്. മുത്തുകള്‍ വച്ച് പിടിപ്പിച്ചതിലൂടെ തനിക്ക് പ്രത്യേകിച്ച് ഒരു സുഖവും ഇല്ലെങ്കിലും പങ്കാളിക്ക് അത് ലഭിക്കുന്നുണ്ട്’ ഗാര്‍ഷ്യ പറഞ്ഞു.

തന്നെ കാണാന്‍ ചെകുത്താനെ പോലെയാണെന്ന് സമീപത്ത് കൂടി കടന്ന് പോകുന്നവര്‍ പറയുന്നുണ്ടെന്നാണ് ഗാര്‍ഷ്യ പറയുന്നത്. ‘സുരക്ഷാ ജീവനക്കാര്‍ തന്നെ മുന്‍ വിധിയോടെയാണ് കാണുന്നതെന്നും മനസിലായിട്ടുണ്ട്. ഇത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങളൊന്നും എന്നെ ബാധിക്കില്ല’ അദ്ദേഹം പറയുന്നു. ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യ തവണ ഇതിന് തയ്യാറാകുന്നതിന് മുമ്പ് വളരെയധികം ചിന്തിക്കേണ്ടതുണ്ടെന്നും മൗറീഷ്യോ പറയുന്നു.

Top