കള്ളടാക്‌സിയെന്നാരോപിച്ച് വരന്റെ വാഹനം തടഞ്ഞു; മനസമ്മതം വൈകി

ഇടുക്കി: കള്ള ടാക്‌സിയെന്നാരോപിച്ച് വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞിട്ടതോടെ മനസമ്മതം വൈകി. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി റെനിറ്റിന്റെ മനസമതം രാജാക്കാട് പള്ളിയില്‍ ഇന്നലെ 11.30ക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി വരനും സംഘവും പള്ളിയിലേക്ക് പോകുന്ന വഴിക്കാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയിലാടുംപാറയില്‍ വണ്ടി തടഞ്ഞത്.

വണ്ടിക്ക് ടാക്‌സി പെര്‍മിറ്റില്ലെന്നും പിഴയടക്കണമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം.എന്നാല്‍ സുഹൃത്തിന്റെ വണ്ടിയാണെന്നും മനസമതം കണക്കിലെടുത്ത് കടത്തിവിടണമെന്നും വരനും സംഘം അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

തുടര്‍ന്ന് 6000 രൂപ പിഴയടച്ച് 11.50 നാണ് വരനും സംഘവും പള്ളിയിലെത്തിയത്. അതേസമയം ടാക്‌സി പെര്‍മിറ്റില്ലാത്ത ഈ വണ്ടി നിരന്തരം കല്ല്യാണ ഓട്ടങ്ങള്‍ ഓടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Top