പെണ്‍മക്കളെ വെടിവച്ചു കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

Man shot

ടെക്സസ്: അമേരിക്കയില്‍ ഏഴും, അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊലപ്പെടുത്തി.

ഡാലസില്‍ നിന്നു 62 മൈല്‍ അകലെ ഹെന്‍ഡേഴ്സണ്‍ കൗണ്ടിയില്‍ ബുധനാഴ്ച രാത്രിയിലാണു സംഭവം.

സാറ നിക്കോള്‍ ഹെന്‍ഡേഴ്സണ്‍ എന്ന ഇരുപത്തൊമ്പതുകാരിയാണ് പെണ്‍മക്കളെ വെടിവച്ചു കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ഇവര്‍ താമസിക്കുന്ന വീട്ടില്‍ കലഹം നടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് സാറയും ഒപ്പമുണ്ടായിരുന്ന പുരുഷനും പോലീസിനെ അറിയിച്ചു. തുടര്‍ന്നു പോലീസ് മടങ്ങി പോകുകയും ചെയ്തു.

മൂന്നു മണിക്കൂറുകള്‍ക്കു ശേഷം വീട്ടില്‍ വെടിവയ്പ് നടന്നതായി അറിയിച്ച് പോലീസിനു ഫോണ്‍ സന്ദേശം ലഭിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തുന്പോള്‍ രണ്ടു കുട്ടികളും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

മാതാവ് സാറ നിക്കോള്‍ ഹെന്‍ഡേഴ്സനെ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൗണ്ടി ജയിലിലടച്ചു. വെടിവയ്പിന് മാതാവിനെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.

Top