അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഒരു വര്‍ഷം; മകന് 30 വര്‍ഷം തടവ് വിധിച്ച് കോടതി

ഹവായി: അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ മകന് തടവ് ശിക്ഷ. അമ്മയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ മകന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി് 30 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 2016 ലാണ് കേസിന് ആസ്പദമായ് സംഭവം ഉണ്ടായത്.

ഹവായിയിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ചാണ് യു വെയ് ഗോങ് എന്ന യുവാവ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. അതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യു വെയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ താന്‍ അമ്മയെ കൊലപ്പെടുത്തിയതായി പൊലീസിനോട് പറയുകയായിരുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ച യു വെയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മ എവിടെയെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ടൈന്നായിരുന്നു യു വെയ് നല്‍കിയ മറുപടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചു പോയതാണെന്നും യുവെയ് പറഞ്ഞു.

Top