11 മാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ അറസ്റ്റില്‍

ന്യൂഡല്‍ഹി : 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. ജ്യോതിയെന്ന യുവതിയാണ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുഞ്ഞിനെ കൊന്നതില്‍ അച്ഛനും അമ്മയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, സാക്ഷി മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജ്യോതിയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന തുണി പൊലീസ് സംഘം കണ്ടെടുത്തു.

ജ്യോതിയും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജ്യോതിയും ഭര്‍ത്താവ് സത്വീറും വഴക്കിടാറുണ്ടായിരുന്നു.

ജൂലൈ ഒന്‍പതിന് പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതേ തുടര്‍ന്ന് ഭര്‍ത്താവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വരുത്തി തീര്‍ക്കാനായി ജ്യോതി കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Top