മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി

ഉത്തര്‍പ്രദേശ്: മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും പമ്പുകളുമായി ഒഡിഷ അഗ്‌നിശമന സേനാ വിഭാഗവും ജയന്തിയ മലനിരകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

പതിനാറാം ദിവസമായ ഇന്നും തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. ഈ മാസം ഡിസംബര്‍ 13 നാണ് മേഘാലയയിലെ ജയന്തിയ മലനിരകളിലെ കല്‍ക്കരി ഖനിക്കുള്ളില്‍ 17 തൊഴിലാളികള്‍ കുടുങ്ങിയത്.

പമ്പ് നിര്‍മ്മാണ കമ്പനിയായ കിര്‍ലോസ്‌കര്‍ കമ്പനിയുടെ സഹായവും രക്ഷാപ്രവര്‍ത്തിനുണ്ട്. 20 പമ്പുകള്‍ ഉപയോഗിച്ച് ഖനിക്കുള്ളില്‍ നിറഞ്ഞിരിക്കുന്ന വെള്ളം പമ്പ് ചെയ്ത് പുറത്തേയ്ക്ക് കളയാനുള്ള സംവിധാനമാണ് ആദ്യം ചെയ്യുന്നത്.

തൊട്ടടുത്ത നദിയില്‍ നിന്നും ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞത് മൂലമാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിപ്പോയത്. വെള്ളം പുറത്തു കളയാന്‍ തക്കവിധം ശേഷിയുള്ള പമ്പുകള്‍ ഇല്ലാത്തത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

Top