കൂടുതല്‍ തുറന്നുപറഞ്ഞാല്‍ രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വരും; യോഗിക്കെതിരെ രാകേഷ് റാത്തോര്‍

yogi-new

ലഖ്‌നൗ: സംസ്ഥാനം കൊവിഡ് കൈകാര്യം ചെയ്ത രീതിയ്‌ക്കെതിരെ തുറന്നടിച്ച് ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ. രാകേഷ് റാത്തോര്‍. കൂടുതല്‍ തുറന്നുപറഞ്ഞാല്‍ രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വരുമെന്നാണ് രാകേഷ് റാത്തോര്‍ പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ എംഎല്‍എ മാര്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നാണ് രാകേഷ് റാത്തോര്‍ വിശദമാക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മാധ്യമ പ്രവര്‍ത്തകരോട് ബിജെപി എംഎല്‍എയുടെ പ്രതികരണം. ഏതെങ്കിലുമൊരു എംഎല്‍എയ്ക്ക് തങ്ങളുടെ ആശയം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും രാകേഷ് റാത്തോര്‍ ചോദിക്കുന്നു. ഇപ്പോഴും പ്രവര്‍ത്തനരഹിതമായ സിതാപൂരിലെ ട്രോമാ സെന്റര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം. ലോക്ക്‌ഡൌണ്‍ കര്‍ശനമായി പാലിച്ചില്ലെന്ന ആരോപണത്തോട് ഇതിലും മികച്ചതായി ഒന്നും ചെയ്യാനില്ലെന്നും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് എംഎല്‍എ പ്രതികരിച്ചത്.

സര്‍ക്കാര്‍ താനല്ല, സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളേ തനിക്ക് പറയാനാവൂ, അതാണ് ശരിയായി കണക്കാക്കുന്നത് എന്നാണ് രാകേഷ് റാത്തോറിന്റെ പ്രതികരണം.

 

Top