തട്ടിപ്പുവീരനായ മോന്‍സനെയും അനിത പറ്റിച്ചെന്ന് ! ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെയും പ്രവാസി മലയാളി അനിത പുല്ലയിലിന്റെയും ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ സഹോദരിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ ചെലവാക്കിയെന്നാണ് മോന്‍സന്‍ മാവുങ്കലിന്റെ അവകാശവാദം. പണം തിരിച്ചു ചോദിച്ചതാണ് അനിതയ്ക്ക് തന്നോടുള്ള വിരോധമെന്നും പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരനായ ഷെമീറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു.

2019 ലാണ് അനിതയുടെ സഹോദരിയുടെ വിവാഹം നടന്നതെന്നും, 18 ലക്ഷത്തോളം രൂപ ഈ കല്യാണത്തിനായി ചെലവഴിച്ചെന്നും മോന്‍സന്‍ പറയുന്നു. ആഭരണങ്ങളെല്ലാം മോന്‍സന്‍ തന്നെ ഒരുക്കി. അതിഥികളെ സ്വീകരിക്കാന്‍ മോന്‍സന്റെ ആളുകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നാട്ടിലെത്തുമ്പോള്‍ പണം തിരികെ നല്‍കാമെന്നായിരുന്നു അനിതയുടെ വാഗ്ദാനമെന്നും മോന്‍സന്‍ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

ശേഷം, ഒന്‍പതു മാസം മുന്‍പ് സാമ്പത്തികമായി ഞെരുക്കം നേരിട്ടപ്പോഴാണ് അനിതയോട് പണം തിരികെ ആവശ്യപ്പെട്ടത്. 10 ലക്ഷം രൂപയെങ്കിലും തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നിരവധി സമൂഹ വിവാഹങ്ങള്‍ നിങ്ങള്‍ നടത്തികൊടുക്കുന്നതല്ലേ, അവരുടെ അടുത്തുനിന്ന് പണം ചോദിക്കാറില്ലല്ലോ എന്നായിരുന്നു അനിത പ്രതികരിച്ചതെന്നും മോന്‍സന്‍ പറയുന്നു.

Top