ഡൽഹി: രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ വാക്സിൻ വികസിപ്പിക്കാൻ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ. ഓഗസ്റ്റ് പത്തിനകം താത്പര്യപത്രം സമർപ്പിക്കാനാണ് വാക്സിൻ നിർമ്മാതാക്കളോട് കേന്ദ്രസർക്കാർ നിർദേശിച്ചത്.
രോഗം നിർണയിക്കുന്നതിനുള്ള കിറ്റ് വികസിപ്പിക്കാൻ ഉൽപ്പാദകരോടും താത്പര്യപത്രം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ രണ്ടുപേർക്കും ഡൽഹിയിൽ ഒരാൾക്കും അടക്കം രാജ്യത്ത് ഇതുവരെ നാലുപേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മറ്റു ചിലർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.