വയനാട്ടില്‍ കുരുങ്ങ് പനി മരണം സ്ഥിരീകരിച്ചു; മരിച്ചത് മാനന്തവാടി സ്വദേശി

കല്‍പ്പറ്റ: വയനാട്ടില്‍ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിക്ക് കുരങ്ങുപനിയെന്ന് സ്ഥിരീകരിച്ചതായി വിവരം. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തു ഈവര്‍ഷം കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി.

അതേസമയം ഏപ്രില്‍ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ സാമ്പിള്‍ എടുക്കാത്തതിനാല്‍ ഇനി രോഗം സ്ഥിരീകരികരിക്കാനും സാധിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് വയനാട് ജില്ല. ഇതോടെ കുരങ്ങുപനിയുടെ ഹോട്ട് സ്പോട്ടായി തിരുനെല്ലി പഞ്ചായത്ത് മാറി.

Top