പ്രവാസിയെന്ന അവകാശം; കൊറോണയുടെ സാഹചര്യത്തില്‍ ബജറ്റ് പുനഃപരിശോധിച്ചേക്കും

ന്യൂഡല്‍ഹി: ഈ ബജറ്റില്‍, പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തു താമസിക്കേണ്ട കാലയളവ് 240 ദിവസമായി ഉയര്‍ത്തുകയും രാജ്യത്തു താമസിക്കാനുള്ള പരിധി 120 ദിവസമായി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാലുമാസത്തില്‍ക്കൂടുതല്‍ രാജ്യത്തു താമസിക്കാന്‍ പാടില്ലെന്ന ഈ ബജറ്റു നിര്‍ദേശം കൊറോണയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിച്ചേക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചു.

നേരത്തേ വിദേശ ഇന്ത്യക്കാര്‍ക്ക് 180 ദിവസം രാജ്യത്തും 180 ദിവസം വിദേശത്തും താമസിക്കാമായിരുന്നു. 120 ദിവസത്തില്‍ക്കൂടുതല്‍ രാജ്യത്തു താമസിച്ചാല്‍ പ്രവാസിയെന്ന അവകാശം നഷ്ടപ്പെടുകയും സാധാരണ പൗരനെന്ന നിലയ്ക്കുള്ള നികുതി നല്‍കുകയും ചെയ്യണം. ബജറ്റിലെ ഈ നിര്‍ദേശം ധനകാര്യ ബില്‍ പാസായശേഷം ഏപ്രില്‍ ഒന്നിനാണ് നിലവില്‍ വരുക. കൊറോണയുടെയും ലോകത്തുമുഴുവന്‍ യാത്രാവിലക്കുള്ളതിന്റെയും പശ്ചാത്തലത്തില്‍, 120 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങിയാല്‍ എന്‍.ആര്‍.ഐ. പദവി നഷ്ടപ്പെടുമെന്ന നിര്‍ദേശം ഇളവുചെയ്യണമെന്ന് ഒട്ടേറെ എം.പി.മാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Top