Mom kills 19-year-old pregnant daughter in the name of ‘honour’

murder

ഹൈദരാബാദ്:തെലങ്കാനയില്‍ ഗര്‍ഭിണിയെ അമ്മയയു സഹോദരന്‍മാരും ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തി. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലാണ് സംഭവം.

അവിഹിത ബന്ധത്തില്‍ ഗര്‍ഭംധരിച്ചതിനെ തുടര്‍ന്നാണ് മഞ്ജുള(19)നെയാണ് അമ്മ സോണിയും സഹോദരങ്ങളായ ജഗന്‍,ബബ്‌ലൂ എന്നിര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി മാറ്റി മൃതദേഹം കുഴിച്ച് മൂടി.

അവിവാഹിതയായിരുന്ന മഞ്ജുള ഒരു മാസത്തോളമായി അടുത്തുള്ള ക്ലിനിക്കില്‍ അസുഖം മൂലം ചികിത്സ തേടിയിരുന്നു. അസുഖം മാറാത്തതിനെ തുടര്‍ന്ന് അമ്മ മറ്റൊരു ആശുപത്രിയില്‍ മഞ്ജുളയെ പരിശോധനക്കെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയായണെന്നറിയുന്നത്.

തിരിച്ച് വീട്ടിലെത്തിയ മഞ്ജുളയെ അമ്മ സോണിയും സഹോദരങ്ങളും ചേര്‍ന്നു ചോദ്യം ചെയ്തു. എന്നാല്‍ ഒരു തരത്തിലുള്ള മറിപടിയും മഞ്ജുളയില്‍ നിന്ന് ലഭിക്കാതായതോടെ ജഗന്‍ വടിക്കൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മഞ്ജുള ഉടന്‍ മരിക്കുകയായിരുന്നു.

തുടര്‍ന്ന് കീടനാശിനി മഞ്ജുളയുടെ വായിലൊഴിച്ച് കൊലപാതകം ആത്മഹത്യയാക്കി മാറ്റി മൃതദേഹം അടക്കം ചെയ്തു. എന്നാല്‍ മരണത്തെ ചൊല്ലി നാട്ടില്‍ അഭ്യുഹം പരന്നതോടെ പൊലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. നാലു മാസം ഗര്‍ഭിണിയായിരുന്നു മഞ്ജുള.

സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ജുളയുടെ പിതാവ് ദേവ്‌ല നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

Top