ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പൂളിന് ആശ്വാസം പകർന്ന് മുഹമ്മദ് സലയുടെ തിരിച്ചു വരവ്. കോവിഡ് -19 വൈറസ് ബാധയില്‍ നിന്നു മുക്തനായ ഈജിപ്‌തുകാരന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല അറ്റ്‌ലാന്റയ്‌ക്കെതിരേ ഇന്നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ കളിക്കാനിറങ്ങും. സലയ്‌ക്കു കോവിഡ് സ്ഥിരീകരിച്ചത് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഈജിപ്‌തിനു വേണ്ടി കളിക്കുന്നതിടെയായിരുന്നു.
സലയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് കഴിഞ്ഞ ദിവസമാണ്. സല അറ്റ്‌ലാന്റയ്‌ക്കെതിരേ കളിക്കുമെന്നു ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പെ പറഞ്ഞു. സല സ്‌റ്റാര്‍ട്ടിങ് ഇലവനിലുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ലീസ്‌റ്റര്‍ സിറ്റിക്കെതിരേ തിങ്കളാഴ്‌ച്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സലയ്‌ക്കു കളിക്കാനായില്ല. ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ അറ്റ്‌ലാന്റയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് നോക്കൗട്ട് സാധ്യതകള്‍ ഉറപ്പിക്കാം. സല ഇന്നലെ ടീമിനൊപ്പം പരിശീലിച്ചു. സലയുടെ സാന്നിധ്യം ക്ലോപ്പെയ്‌ക്ക് ഏറെ ആശ്വാസമാണ്.