അടിച്ചു മോനേ മോദി, പാക്കിസ്ഥാൻകാർ നിലവിളിച്ചു . . . തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

നോയിഡ: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ കരഞ്ഞുപോയെന്ന പ്രസ്താവനയുമായി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നത് ഉറി മാതൃകയിലുള്ള ഒരു മിന്നലാക്രമണമായിരുന്നുവെന്നും മോദി പറഞ്ഞു.

മുന്‍പ് നടത്തിയ മിന്നലാക്രമണം പോലുള്ള ഒരാക്രമണമായിരിക്കും വീണ്ടും നാം നടത്തുകയെന്ന് പാക്കിസ്ഥാന്‍ കരുതി. അതനുസരിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സൈനികരെയും ടാങ്കുകളെയും നിയോഗിക്കുകയും ചെയ്തു. എന്നാല്‍ നമ്മുടേത് വ്യോമാക്രമണമായിരുന്നു. നാം അവര്‍ക്കുമേലെ പറന്നുചെന്ന് പുലര്‍ച്ചെ 3.30ന് ആക്രമണം നടത്തി. പാക്കിസ്ഥാൻകാര്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണരുകയും ‘മോദി ഞങ്ങളെ അടിച്ചേ..മോദി ഞങ്ങളെ അടിച്ചേ.. ‘ എന്ന് നിലവിളിക്കുകയും ചെയ്തു എന്ന് പ്രധാനമന്ത്രി പറയുന്നു.

ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പാക്കിസ്ഥാന്‍ സമ്മതിച്ചതാണ്. പാക് ഭീകര ക്യാമ്പിനു നേരെ ആക്രമണം നടത്തിയതായി ഇന്ത്യന്‍ വ്യോമസേനയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും സംശയങ്ങളാണ്. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ ചോറുണ്ണുന്നവര്‍ പാക്കിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ഇന്ത്യയുടെ രക്തമാണ് സിരകളില്‍ ഒഴുകുന്നതെങ്കില്‍ അവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഭാരത് മാതാവിന് ജയ് വിളിക്കുന്നവര്‍ക്ക് ഇത്തരമൊരു സംശയം ഉണ്ടാകുമോ? സംശയങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ ആരാണ്? ഇവരുടെ വാക്കുകളില്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നും മോദി ചോദിച്ചു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം ഭീകരവാദത്തിന്റെ സംരക്ഷകരായ പാക്കിസ്ഥാന് ഒരു കാര്യം മനസ്സിലായി, ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന്. മാറിവന്ന സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിമാര്‍ മാത്രമാണ് മാറിയത്. നയങ്ങള്‍ മാറാതെ മന്ത്രിമാര്‍ മാറിയതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവുമോ?.. അതുകൊണ്ടാണ് ഞങ്ങള്‍ നയത്തില്‍ മാറ്റംവരുത്തിയതെന്നും മോദി വ്യക്തമാക്കി.

Top