ചുവന്ന തൊപ്പിക്കാര്‍, ഉത്തര്‍പ്രദേശിനുള്ള റെഡ് സിഗ്നല്‍; സമാജ്‌വാദി പാര്‍ട്ടിക്കെതിരെ മോദി

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവന്ന തൊപ്പിക്കാരെ സൂക്ഷിക്കണമെന്നും അവര്‍ ഉത്തര്‍പ്രദേശിന് ചുവപ്പ് സിഗ്‌നലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖൊരക്പൂരില്‍ നടന്ന പൊതുപരിപാടിയിലാണ് മോദിയുടെ വിമര്‍ശനം.

സമാജ്‌വാദി പാര്‍ട്ടി തീവ്രവാദികളോട് അനുകമ്പ കാണിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു. യുപി സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ വമ്പന്‍ റാലികള്‍ നടത്തുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും പാര്‍ട്ടിക്കുമെതിരെ ബിജെപി നടത്തുന്ന വലിയ വിമര്‍ശനത്തിന്റെ ഭാഗമാണ് മോദിയുടെ പരാമര്‍ശം.

ചുവന്ന തൊപ്പിക്കാര്‍ക്ക് ഇഷ്ടം അധികാരത്തിന്റെ ചിഹ്നമായ ചുവന്ന ലൈറ്റുകള്‍ മാത്രമാണെന്നും അഴിമതിയും കയ്യേറ്റവും മാഫിയ വാഴ്ചയും നടത്താന്‍ അവര്‍ക്ക് അധികാരം വേണമെന്നും മോദി വിമര്‍ശിച്ചു. തീവ്രവാദികള്‍ക്ക് ജയില്‍മോചനം നല്‍കാനും അവര്‍ക്ക് ഭരണം വേണമെന്നും മോദി പറഞ്ഞു. വളം ഫാക്ടറിയുടെയും എഐഐഎംഎസിന്റെയും ഉദ്ഘടന വേളയിലായിരുന്നു മോദിയുടെ രാഷ്ട്രീയ പ്രസംഗം.

Top