കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് തെറ്റിദ്ധരിച്ച് വയോധികനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

dead body

ബാന്ദ: കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതാണെന്ന് തെറ്റിദ്ധാരണയില്‍ വയോധികനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ പിന്‍ഹയ് റെയില്‍വേ സ്റ്റേഷന് സമീപമാണ് 70കാരനായ റാം ഭരോസ് മര്‍ദ്ദനമേറ്റ് മരിച്ചത്.

റെയില്‍വേ സ്റ്റേഷനിലെത്തിയ വയോധികന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്.

സ്റ്റേഷന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് വയോധികനെ ഉടനെ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Top