മന്ത്രിയും ജയില്‍ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത്;എംഎം ഹസ്സന്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചതെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ഹസ്സന്‍ പറഞ്ഞു. പികെ കുഞ്ഞനന്തന് കൃത്യമായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് ആരോപിച്ച് മകള്‍ രംഗത്തെത്തിയിരുന്നു. ഇതിനോടാണ് ഹസ്സന്റെ പ്രതികരണം.

അന്നത്തെ മന്ത്രിയും ജയില്‍ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമായ ഗൂഢാലോചന നടത്തിയവരെ ഇതുവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ക്കും കേരള ജനതക്കും അറിയാമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

Top