വെഞ്ഞാറമൂട് കൊലപാതകം സിപിഎം ചേരിപ്പോരില്‍ നിന്ന് ഉണ്ടായതെന്ന് എം എം ഹസന്‍

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ഡിവൈഎഫ്‌ഐ നേതാവ് സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്. സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും മിഥിലാജ് പ്രതിയാണ്.

വെഞ്ഞാറമൂട് കൊലപാതകം സി പി എം ചേരിപ്പോരില്‍ നിന്ന് ഉണ്ടായതാണെന്നും സംഭവത്തില്‍ ഉള്‍പ്പെടാത്തവരുടെ പേര് വരെ എഫ്‌ഐആറില്‍ ചേര്‍ത്ത് കേസ് അട്ടിമറിക്കാന്‍ നോക്കുകയാണെന്നും എം എം ഹസന്റെ നേതൃത്വത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

2019 ല്‍ ഡി.കെ.മുരളിയുടെ മകനെ സിപിഎമ്മുകാര്‍ വേങ്ങമല ക്ഷേത്രത്തിനു സമീപം തടഞ്ഞതോടെയാണ് ഈ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിപിഎം പ്രവര്‍ത്തകന്‍ ഫൈസലിനു നേരെ ഉണ്ടായ വധശ്രമവും പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്നായിരുന്നു.

കേസില്‍ ഒരു ബന്ധവും ഇല്ലാതിരുന്ന രണ്ട് ചെറുപ്പക്കാരെയും ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തു. കൊല്ലപ്പെട്ടവരുടെ കൈയിലെ ആയുധങ്ങള്‍ സംബന്ധിച്ച് റഹീമിന്റെയും ആനാവൂര്‍ നാഗപ്പന്റെയും പ്രസ്താവനകളിലെ വൈരുധ്യം സി പി എം വിഭാഗീയതയ്ക്ക് തെളിവാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Top