സൗന്ദര്യ മത്സരത്തിനിടെ കിരീടം വലിച്ചൂരി രണ്ടാം സ്ഥാനാക്കാരിക്ക് വച്ചു

കൊളംബോ: സൗന്ദര്യ മത്സരത്തിനിടെ നാടകീയ സംഭവങ്ങളാണ് ഇടവച്ചിരിക്കുന്നത്. ശ്രീലങ്കയിലെ മിസീസ്സ് ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം. വിജയി ആയി തെരഞ്ഞെടുക്കപ്പെട്ട യുവതിയിൽ നിന്നും ബലമായി കിരീടം ഊരിമാറ്റുകയും രണ്ടാം സ്ഥാനത്ത് (ഫസ്റ്റ് റണ്ണറപ്പ്) ഉണ്ടായിരുന്ന യുവതിയെ വിജയി ആയി പ്രഖ്യാപിക്കുകയുമായിരുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളമ്പോയിൽ നിലും പൊകുന്ന മഹീന്ദ രജപക്സെ തീയേറ്ററിൽ വച്ചാണ് ചടങ്ങ് നടന്നത്.

ശ്രീലങ്കൻ വംശജയായ പുഷ്പിക ഡിസിൽവയ്ക്കാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കൻ പട്ടം ലഭിച്ചത്. വിധി പുറത്തുവന്നതോടെ മുൻ മിസ്സീസ് ശ്രീലങ്കയും മിസ്സീസ് വേള്‍ഡുമായ കരോലിൻ ജൂറിയെ വേദിയിലേക്ക് എത്തുകയും കിരീടമണിയിക്കുകയും ചെയ്തു. തുടര്‍ന്ന്. പിന്നീട്, ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകള്‍ക്കൊപ്പം പുഷ്പിക വിക്ടറി വാക്ക് നടത്തിയതിന് പിന്നാലെയാണ് വേദിയിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കിരീടധാരണത്തിന് ശേഷം വൈകാതെ തന്നെ മിസ്സീസ് ശ്രീലങ്ക പട്ടം തിരികെ വാങ്ങാൻ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മത്സരത്തിന്റെ നിയമം അനുസരിച്ച് വിവാഹമോചിതയായ സ്ത്രീയ്ക്ക് ഈ പട്ടം നൽകാൻ അര്‍ഹതയില്ലെന്ന് അറിയിക്കുകയും ഫസ്റ്റ് റണ്ണറപ്പിന് കിരീടം വച്ച് നൽകുകയുമായിരുന്നു. ഈ നടപടിക്കെതിരെ വിവിധ കോണിൽ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

തനിക്കേറ്റ മാനക്കേടിൽ 31 കാരിയായ പുഷ്പിക നിറ കണ്ണുകളുമായാണ് വേദിയിൽ നിന്നും മടങ്ങിയത്. സദസ്സിലുണ്ടായിരുന്ന ആളുകൾക്ക് പുറമേ ആയിരക്കണക്കിന് ആളുകളാണ് തത്സമയം ടെലിവിഷൻ ചാനലുകളിൽ കണ്ടത്. നാഷണൽ ടിവിയിലാണ് സംഭവങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്. കിരീടം വലിച്ചൂരുന്നതിനിടെ പുഷ്പികയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ പിന്നാലെ പുഷ്പിക ഡിസിൽവ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത് എത്തുകയും ചെയ്തു. താൻ വിവാഹമോചിതയല്ലെന്നും അങ്ങിനെയെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഒരു യഥാർത്ഥ ബ്യൂട്ടി ക്വീൻ മറ്റൊരു സ്ത്രീയുടെ കിരീടം തട്ടിയെടുക്കുന്നയാളല്ല, മറിച്ച് മറ്റൊരു സ്ത്രീയുടെ കിരീടം രഹസ്യമായി സ്ഥാപിക്കുന്ന സ്ത്രീയാണ്! എന്നും അവര്‍ പറയുന്നു. കിരീടം വലിച്ചൂരിയപ്പോള്‍ തന്റെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്നും കുറിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മിസീസ്സ് ശ്രീലങ്ക മത്സരത്തിനിടെയുണ്ടായ സംഭവങ്ങള്‍ വൻ വിവാദമായതോടെ വിശദീകരണവുമായി സംഘാടകര്‍ തന്നെ രംഗത്ത് വന്നു. പുഷ്പിക വിവാഹമോചിതയല്ലെന്നും അതിനാൽ തന്നെ വിജയിയുടെ കിരീടം തിരികെ നൽകുമെന്നും സംഘാടകര്‍ വ്യക്തമാക്കി. കരോലിൻ ജൂറിയുടെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിൽ മിസിസ്സ് വേൾഡ് ഓര്‍ഗനൈസേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

 

 

Top