ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന്റേത് ഉചിതമായ തീരുമാനമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഉചിതമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പ്രതിപക്ഷത്തിന്റേത് സ്ഥാപിത താല്‍പര്യമാണ്. മുസ്ലിം ലീഗിന്റെ കൂടി അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന് വിധേയമായാണ് എല്ലാവരും കാര്യങ്ങളെ കാണേണ്ടതെന്ന് വ്യാപാരി സമരത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. രോഗ നിയന്ത്രണത്തിനും ജനങ്ങളുടെ ജീവനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ എല്ലാവരും സര്‍ക്കാരിനെ കുറ്റപ്പെടുത്തും. കൊടകര കേസില്‍ പ്രതിപക്ഷം വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ്. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

 

Top