വീണ്ടും ക്രൂരത . . വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംത്തിന് ഇരയാക്കി കൊലപ്പെടുത്തി

rape

ബെംഗളുരു: രാജ്യത്തിന് അപമാനമായി ബെംഗളുരുവിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗംത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തി.

പശ്ചിമ ബെംഗളുരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം.

സ്‌കൂളിൽ നിന്നും മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ മോട്ടോർ സെെക്കിളിൽ തട്ടിക്കൊണ്ടു പോയി ബലാത്സഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുനാഥ് നഗർ സ്വദേശി ദീപക് മുലസവാലഗിയ്‌ക്കും മറ്റ് അഞ്ചു പേർക്കുമെതിരെ ആദർശ്‌നഗർ പൊലീസ് കേസെടുത്തു.

കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഡി.വെെ.എസ്.പി അശോകിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംഭവം നടന്നതിന് ശേഷം പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. എന്നാൽ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ പൊലീസ് കേസടുക്കുകയും , പോസ്റ്റ്മോർട്ടം ചെയ്‌തതിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയുമായിരുന്നു.

പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദളിത് ഗ്രൂപ്പ് ഉത്തര കർണാടകയിലെ അംബേദ്കർ സർക്കിളിൽ പെൺകുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തി.

തുടർന്ന് മന്ത്രി എം.ബി പട്ടീൽ സ്ഥലത്തെത്തുകയും പെൺകുട്ടിയുടെ കുടുംബത്തിന് 8.5 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്‌തു.

മുഖ്യമന്ത്രി സിദ്ദരാമയ്യയെ കാണാതെ പോകില്ലെന്ന് അറിയിച്ച പ്രതിഷേധക്കാരോട് അവസരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.

Top