ഇടുക്കിയിൽ 15കാരിയെ പീഡിപ്പിച്ച 64 കാരന്‍ പിടിയില്‍

ഇടുക്കി : ഇടുക്കി കഞ്ഞിക്കുഴിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64 കാരൻ അറസ്റ്റിലായി. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൈതപ്പാറ സ്വദേശി ജോർജ് ആണ് അറസ്റ്റിലായത്. വർഷങ്ങൾ നീണ്ട പീഡനത്തിനാണ് പെൺകുട്ടി ഇരയായിരിക്കുന്നത്.

ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തു വരുന്നത്. അയൽവാസിയായ അറുപത്തിനാലുകാരൻ ജോർജാണ് പീഡിപ്പിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി. മൂന്നാം  ക്ലാസ്സിൽ പഠിക്കുമ്പോൾ മുതലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകി.

ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ഞിക്കുഴി പൊലീസ് അന്വേഷണം നടത്തി ജോർജിനെ അറസ്റ്റ് ചെയ്തു. ഭാര്യ മരിച്ച ജോർജ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന സമയത്ത് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു പീഡിപ്പിച്ചിരുന്നത് . പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Top