മലപ്പുറം : മലപ്പുറത്ത് 17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് അറബിക് കോളേജ് അധ്യാപകന്‍ മുങ്ങി. സലാഹുദ്ദീൻ തങ്ങളെന്ന അറബിക് കോളേജ് അധ്യാപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്. മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയിലുള്ള അറബിക് കോളേജിലാണ് സംഭവം. കോളേജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. കല്‍പകഞ്ചേരിക്കടുത്ത് വാരാണക്കര സ്വദേശിയാണ് ഇയാൾ.
അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെൺകുട്ടി നരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പരാതി ചൈല്‍ഡ് ലൈൻ കല്‍പകഞ്ചേരി പൊലീസിന് കൈമാറി. പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീൻ തങ്ങള്‍ ഒളിവില്‍പ്പോയി.
ഇയാൾ മറ്റു പെൺകുട്ടികളേയും ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതികള്‍ കിട്ടിയിട്ടില്ലെങ്കിലും ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കൽപകഞ്ചേരി പൊലീസ് അറിയിച്ചു.