ഏഴുവയസ്സുള്ള പേരക്കുട്ടിയെ പീഡിപ്പിച്ചു, 64-കാരന് 73 വര്‍ഷം തടവ്

തൊടുപുഴ: ഏഴുവയസ്സുള്ള കൊച്ചുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 64-കാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി പി.ജി. വര്‍ഗീസാണ് പോക്സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. പ്രതിക്ക് 1,60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ജാതിക്ക ശേഖരിക്കാന്‍ പോയ കൊച്ചുമകനെയാണ് മുത്തച്ഛന്‍ പീഡിപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയാണ് ഇത് കണ്ടത്. തുടര്‍ന്ന് മുത്തശ്ശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ ഇരയുടെ പിതാവ് കൂറുമാറിയിരുന്നെങ്കിലും കോടതി പ്രതിക്ക് പരാമവധി ശിക്ഷ നല്‍കുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 73 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷാണ് കോടതിയില്‍ ഹാജരായത്.

Top