സൗദിയിൽ കൂടുതൽ മേഖലകളിലേയ്ക്ക് സ്വദേശിവത്കരണം നടപ്പിലാക്കുന്നു

saudi-arabia

റിയാദ്: സൗദിഅറേബ്യയില്‍ കൂടുതല്‍ മേഖലകളിലേയ്ക്കും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി തൊഴില്‍ മന്ത്രാലയം.

സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ 12 മേഖലകളിലേയ്ക്ക് മൂന്നു ഘട്ടങ്ങളിലായി 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിര്‍ദേശമാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ ഐടി, നിര്‍മ്മാണം, ഗതാഗതം, എന്‍ജിനിയറിംഗ് എന്നീ സ്ഥാപനങ്ങളിലും തുണിത്തരങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ലെതര്‍ ഉത്പന്നങ്ങളും ചെരുപ്പുകളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ് സംബന്ധമായ സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍, സുഗന്ധ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.

കൂടാതെ മാനേജ്‌മെന്റിന്റെ കീഴില്‍ വരുന്ന വാണിജ്യ സ്ഥാപനങ്ങളിലെ വിവിധ കച്ചവട വിഭാഗങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. അഞ്ചു പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു സ്വദേശികളും രണ്ടു വിദേശികളും എന്ന അനുപാതത്തിലായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

Top