റഫാല്‍കേസ്; വിവരങ്ങള്‍ ചോര്‍ന്നു, സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തി. ഫോട്ടോ കോപ്പികള്‍ വഴി രഹസ്യരേഖകള്‍ മോഷ്ടിച്ചെന്നും മോഷ്ണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രേഖകള്‍ മോഷ്ടിച്ചത് തന്നെയാണെന്നും ഇത് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രീംകോടതി പരിഗണിച്ചിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണനും യശ് വന്ദ് സിംഗ്, അരുണ്‍ ഷൂരിയും കോടതിയില്‍ നല്‍കിയതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണല്‍ ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ തിരുത്തുകയായിരുന്നു.

കോടതിയിലെത്തുന്ന രേഖകള്‍ അടിസ്ഥാനമുള്ളതും സത്യസന്ധപരവുമാണെങ്കില്‍ അവ പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി മറുപടി നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീട് പുനഃപരിശോധന ഹര്‍ജികള്‍ എത്തിയത്.

Top