മാസപ്പടിപോലുള്ള പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല ;എം ബി രാജേഷ്

തിരുവനന്തപുരം: എക്‌സൈസ് ജീവനക്കാര്‍ ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എം ബി രാജേഷ്. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി പറഞ്ഞു. മാസപ്പടിപോലുള്ള പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണം കൃത്യമായി നടക്കും. മറ്റ് ജില്ലകളിലും പരാതി ഉയര്‍ന്നാല്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നു എന്ന ബാറുടമകളുടെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. എക്‌സൈസ് മന്ത്രി എം ബി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തെ ബാറുടമകളുടെ സംഘടന സ്വാഗതം ചെയ്തു.

ബാറുടമകളുടെ സംഘടനയുടെ തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട മേഖല യോഗത്തിലാണ് എക്‌സൈസ് ഉദ്യോസ്ഥര്‍ മാസപ്പടി വാങ്ങുന്നുവെന്ന ചര്‍ച്ച ഉയര്‍ന്നത്.ഇനി മുതല്‍ ഉദ്യോസ്ഥര്‍ക്ക് മാസപ്പടി നല്‍കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്. എക്‌സൈസ് കമീഷ്ണര്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു.

Top