ഇന്ത്യയില്‍ ആക്രമണം നടത്തിയ ഭീകരനെ പിന്തുണച്ച് പാക്ക് സൈനിക മേധാവി

ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനെന്ന് ഇന്ത്യ സംശയിക്കുന്ന ഭീകരന്‍ ഹാഫിസ് സയിദിനെ പിന്തുണച്ച് പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ.

പാക്കിസ്ഥാനിലെ ഓരോ പൗരനെപ്പോലെയും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സജീവ ഇടപെടലാണ് സയിദും നടത്തുന്നതെന്ന് ബാജ്‌വ ചൂണ്ടിക്കാട്ടി.

ഇസ്ലാമാബാദില്‍ സെനറ്റ് കമ്മിറ്റിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബാജ്‌വയുടെ പ്രസ്താവന.

നേരത്തേ, കാശ്മീര്‍ വിഷയം സംബന്ധിച്ച് പലപ്പോഴും പ്രകോപനപരമായ പ്രസ്താവനകള്‍ ഹാഫിസ് സയിദ് നടത്തിയിട്ടുണ്ട്.

കാശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ എന്നും പിന്തുണയ്ക്കുമെന്നും സയിദ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സയിദിനെ പിന്താങ്ങി പാക്ക് കരസേനാ മേധാവി തന്നെ രംഗത്തു വന്നിരിക്കുന്നത്.

Top