കശ്മീര്‍ ബന്ദിപോരയില്‍ പിതാവിനെ വെടിവച്ച ശേഷം ഭീകരര്‍ മകനെ തട്ടിക്കൊണ്ടുപോയി

bandipora

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിതാവിനെ വെടിവച്ച ശേഷം ഭീകരര്‍ മകനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍-ഇ-തോയ്ബ ഭീകരരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്.

ബുധനാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം നടന്നത്. ബന്ദിപോര ജില്ലയിലെ ഹജിന്‍ പ്രദേശത്ത് അബ്ദുള്‍ ഗാഫര്‍ ബട്ടിന്റെ വീട്ടിലേക്ക് ഭീകരര്‍ അതിക്രമിച്ച് കടക്കുകയും അബ്ദുള്‍ ഗാഫര്‍ ബട്ടിനെയും മകന്‍ മന്‍സൂര്‍ അഹമ്മദ് ഭട്ടിനെയും തടവിലാക്കുകയായിരുന്നു.

എന്നാല്‍ അബ്ദുള്‍ ഗാഫര്‍ ബട്ട് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അക്രമി സംഘം വെടിവച്ചത്. തുടര്‍ന്ന് മന്‍സൂറുമായി ഭീകരര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റതായാണ് വിവരം.

തിങ്കളാഴ്ച രാത്രി ഭീകരര്‍ നാസര്‍ അഹമ്മദ് എന്ന മുന്ദാസിറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയിരുന്നു. മന്‍സൂറിനായി പൊലീസും സൈന്യവും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top