Migrant DECAPITATED in a boat accident in the Egian sea

ആഥന്‍സ്: ഗ്രീസിലേക്ക് അഭയാര്‍ഥികളുമായി പോയ ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി മുന്നൂറിലേറെ പേരെ കാണാതായി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

ഇതുവരെ 250 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗ്രീസ് തീരസംരക്ഷണ സേന വക്താവ് നിക്കോസ് ലാഗ്കഡിയനോസ് അറിയിച്ചു. തീര സംരക്ഷണസേനയുടെ നാലു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ നിന്നും 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഏഴുനൂറിലധികം അഭയാര്‍ഥികളാണ് ബോട്ടില്‍ സഞ്ചരിച്ചത്. ഇവരില്‍ ഭൂരിഭാഗവും സിറിയന്‍ പൗരന്മാരാണെന്നാണ് കരുതുന്നത്.

ഈ വര്‍ഷം ഇതുവരെ 2,500 അഭയാര്‍ഥികളാണ് മുങ്ങി മരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു.

Top