ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് ; തലസ്ഥാന ജില്ലയിലെ സ്കൂളുകളിൽ പരിശോധന

തിരുവനന്തപുരം: തിരുവനന്തപുര ജില്ലയിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തി.

ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്.

12 സ്കൂളുകളിലാണു ക്രമക്കേടുകൾ കണ്ടെത്തിയതെന്നു പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പരിശോധന നടത്തിയ ചില സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി രേഖകളിലുള്ളതിനേക്കാൾ കുറവാണെന്ന് തെളിഞ്ഞു.

ചിലയിടങ്ങളിൽ അരി വാങ്ങിയതിനുള്ള രേഖകൾ സൂക്ഷിച്ചിരുന്നില്ല. മെനുവിലുള്ള ഭക്ഷണം കുട്ടികൾക്കു നൽകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടക്കുന്നതായി നിരവധി പരാതികൾ സർക്കാരിന് ലഭിച്ചതിനെ തുടർന്നാണ്
ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയത്.

പരിശോധനയുടെ റിപ്പോർട്ട് സർക്കാരിനു കൈമാറും.

Top