എംഎച്ച് 370 ന്റെ തിരച്ചില്‍; മലേഷ്യ അന്വേഷണം അവസാനിപ്പിക്കുന്നു

ക്വാലാലംപുര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിനു വേണ്ടി നാല് വര്‍ഷമായി നടത്തിവന്ന തിരച്ചില്‍ മലേഷ്യന്‍ ഗവണ്‍മെന്റ് അവസാനിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി തിരച്ചില്‍ നടത്തിയിട്ടും സൂചനകളൊന്നും ലഭ്യമാകാത്തത് കൊണ്ടാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നത്.

എംഎച്ച് 370 കണ്ടുപിടിച്ചിരുന്നെങ്കില്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റിയ്ക്ക് 70 ഡോളര്‍ വരെ മുടക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കരാര്‍ ബുധനാഴ്ച അവസാനിക്കും.

നേരത്തെ വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങളെന്നു കരുതുന്നവ മഡഗാസ്‌കര്‍ വരെയുള്ള പ്രദേശത്തു നിന്നു കണ്ടെടുത്തതായി റിപ്പോര്‍ട്ടു വന്നിരുന്നു. എന്നാല്‍ വിമാനം വീണത് എവിടെയാണെന്നതിന്റെ യാതൊരു സൂചനയും കിട്ടിയിരുന്നില്ല.

2014 മാര്‍ച്ച് എട്ടിന് ക്വാലാലപൂരില്‍ നിന്നു ബെയ്ജിംഗിനു പോയ മലേഷ്യയുടെ ബോയിംഗ് 777 വിമാനമാണ്(ഫ്‌ളൈറ്റ് എംഎച്ച്370) 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപ്രത്യക്ഷമായത്. ചൈന, ഓസ്‌ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു തിരച്ചില്‍ നടത്തിയത്. സ്വകാര്യ യുഎസ് കമ്പനിയാണ് തിരച്ചില്‍ നടത്തിയത്.

Top