ഏഴ് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരം നേടിയ താരമാണ് അർജന്റീനൻ സൂപ്പര്‍ താരം ലയണല്‍ മെസി. എന്നാൽ ഈ വർഷത്തെ ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് മെസി പുറത്തായിരിക്കുകയാണ്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്.
ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെള്ളിയാഴ്ചയാണ് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഏഴാം തവണയും ബാലന്‍ഡിയോര്‍ സ്വന്തമാക്കി മെസി ചരിത്രം രചിച്ചത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ഡിയോര്‍ നേട്ടം തന്റെ പേരിലെഴുതിയിരുന്നു.
അതേസമയം 37കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2005 മുതല്‍ ബാലന്‍ഡിയോര്‍ പുരസ്‌കാരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം നേടാനായത്.