മെലാനിയ ട്രംപ് രണ്ടാം തവണയും ടക്‌സണ്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തി

വാഷിംഗ്ടണ്‍: സീറോ ടോളറന്‍സ് വിവാദനയം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിച്ചതിന് പിന്നാലെ മെലാനിയ ട്രംപ് കുടിയേറ്റ ക്യാമ്പിലെത്തി. അരിസോണയിലെ ടക്‌സണ്‍ ക്യാമ്പിലെത്തിയ മെലാനിയ ഈ ആഴ്ചയില്‍ തന്നെ രണ്ടാമത്തെ പ്രാവശ്യമാണ് ക്യാമ്പ് സന്ദര്‍ശിക്കുന്നത്. അമേരിക്കന്‍ കസറ്റ്‌സ് അതിര്‍ത്തിയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്.അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍,ഇമിഗ്രേഷന്‍,കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, യുഎസ് മാര്‍ഷല്‍സ് സര്‍വ്വീസ്, ലോക്കല്‍ റാഞ്ചര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

melani-1

തെക്ക്പടിഞ്ഞാറുള്ള ഫിയോണിക്‌സിലെ കുടിയേറ്റ് ക്യാമ്പില്‍ സന്ദര്‍ശിക്കുകയും,ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, കുട്ടികളുമായി സംസാരിക്കുകയും ചെയ്തു.മെലാനിയ ട്രംപിന്റെ കുടിയേറ്റ ക്യാമ്പിലേക്കുള്ള ആദ്യ യാത്ര വിവാദമായിരുന്നു. ധരിച്ച ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് അമേരിക്കന്‍ പ്രഥമ വനിതയെ വിവാദത്തിലാക്കിയത്.

melania-2

അമേരിക്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച് ആശ്രിത കേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറന്‍സ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് ആശ്രിതകേന്ദ്രത്തിലെ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കുട്ടികളോട് സംസാരിക്കാനുമായി മെലാനിയ ട്രംപ് ടെക്‌സാസിലെത്തിയത്. എന്നാല്‍, യാത്രാസമയത്ത് മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന്റെ പിന്നിലെഴുതിയിരുന്ന വാചകങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ എതിര്‍പ്പിന് വഴിവയ്ക്കുകയായിരുന്നു.

melania-4

‘ഞാനത് കാര്യമാക്കുന്നില്ല,നിങ്ങളോ’ എന്നാണ് മെലാനിയ ധരിച്ച ജാക്കറ്റിന്റെ പിന്നില്‍ എഴുതിയിരുന്നത്. ആശ്രിത കേന്ദ്രത്തിലെ കുട്ടികളെ കാണാനും അവരെ മാതാപിതാക്കളുടെയടുത്തേക്ക് തിരികെയെത്തിക്കുന്നതിനും എന്ത് സഹായമാണ് ചെയ്യാനാവുക എന്ന് ചര്‍ച്ച ചെയ്യാനാണ് അവിടേക്ക് പോയതെന്ന് മെലാനിയ പറഞ്ഞിരുന്നു.

Top