വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ അമ്മയ്ക്കും അനുവാദമില്ല

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ അമ്മയ്ക്കും അനുവാദമില്ല. മകളെ ഒന്ന് കാണാന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുല്‍ഷല്‍ മുഫ്തി ജമ്മു കശ്മീര്‍ പൊലീസിന് സമര്‍പ്പിച്ച അപേക്ഷ തള്ളി.

നേതാക്കളെ അറസ്റ്റ് ചെയ്തിട്ട് 21 ദിവസമായി. കുറച്ച് സമയത്തേക്ക് അവരെ കാണാന്‍ അനുവദിക്കണമെന്ന് ജമ്മു കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്തിയ ശേഷം കടത്തിവിട്ടാല്‍ മതിയെന്ന് വരെ പറഞ്ഞു. പക്ഷെ എന്തുകൊണ്ടാണ് അമ്മയ്ക്കും മകള്‍ക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുന്നത്? അതെങ്ങനെയാണ് താഴേത്തട്ടില്‍ പ്രതിഫലിക്കുകയെന്നും ഗുല്‍ഷന്‍ മുഫ്തി ചോദിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് മുഫ്തിയെ പൊലീസ് തടങ്കലിലാക്കിയത്. മുഫ്തിയെ കൂടാതെ ഒമര്‍ അബ്ദുള്ളയടക്കമുള്ള നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 21 ന് മുഫ്തിയുടെ കുടുംബം ഇവരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീരില്‍ ഭരണഘടനയിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Top