കരിയറിൽ വേണ്ട‌ത് എന്താണെങ്കിലും ജോക്കിവിച്ച് അത് നൽകുമെന്ന് മെദ്‌ജെഡോവിച്ച്

ബെല്‍ഗ്രേഡ്: ടെന്നിസ് ചരിത്രത്തില്‍ എക്കാലത്തെയും മികച്ച താരമാണ് നൊവാക് ജോക്കോവിച്ച്. 36-ാം വയസിലും ജോക്കോവിച്ചിനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്ക് പ്രയാസമാണ്. ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് ഇതിനോടകം 24 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിക്കഴിഞ്ഞു. ടെന്നിസില്‍ യുവതാരങ്ങളുടെ വളര്‍ച്ചയ്ക്കായും ജോക്കോവിച്ച് സമയം കണ്ടെത്തും.

ജോക്കോവിച്ചിനെ പ്രകീര്‍ത്തിച്ച് മെദ്ജെഡോവിച്ചിന്റെ പിതാവ് എല്‍ദിന്‍ മെദ്ജെഡോവിച്ചും രംഗത്തെത്തി. ജോക്കോവിച്ച് തന്റെ മകനെ പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ മെസ്സിയെയും റൊണാള്‍ഡോയെയും ഓര്‍മവരും. യുവതാരങ്ങളെ ഫുട്‌ബോള്‍ കളിക്കാന്‍ മെസ്സിയും റൊണാള്‍ഡോയും ക്ഷണിക്കുന്നത് പോലെയാണ് തന്റെ മകനെ ജോക്കോവിച്ച് പിന്തുണയ്ക്കുന്നതെന്നാണ് എല്‍ദിന്‍ വ്യക്തമാക്കുന്നത്.

സെര്‍ബിയയുടെ ഹമദ് മെദ്ജെഡോവിച്ച് ആണ് ജോക്കിവിച്ച് സഹായം നല്‍കുന്ന ഒരു യുവതാരം. തനിക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ജോക്കോവിച്ചാണെന്ന് അടുത്തിടെ യുവതാരം പറഞ്ഞിരുന്നു. തനിക്ക് കരിയറില്‍ വേണ്ടത് എന്താണെങ്കിലും ജോക്കിവിച്ച് അത് നല്‍കുമെന്നും മെദ്ജെഡോവിച്ച് വ്യക്തമാക്കി.

 

 

Top