തൈക്കാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം;സിസേറിയന്‍ കഴിഞ്ഞ് പഞ്ഞിയും തുന്നിച്ചേര്‍ത്തു

തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി . ആശുപത്രിയിൽ നിന്നും വലിയ രീതിയിലുള്ള ചികിത്സാപ്പിഴവാണ് താൻ നേരിട്ടതെന്നാണ് യുവതി പറയുന്നത്. മണക്കാട് സ്വദേശിനി അല്‍ഫിനയാണ് പരാതി നൽകിയിരിക്കുന്നത്. സിസേറിയന്‍ കഴിഞ്ഞ് പഞ്ഞിയും തുന്നി ചേര്‍ത്ത് വച്ചെന്നാണ് അൽഫിന പരാതിയിൽ പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് പഞ്ഞി കണ്ടെത്തിയത്.

തൈക്കാട് ആശുപത്രിയിൽ സെപ്തംബര്‍ നാലാം തിയതിയായിരുന്നു അൽഫിനയുടെ സിസേറിയന്‍ നടന്നത്. സിസേറിയന് ശേഷം വയറുവേദനയും ചര്‍ദ്ദിയുമുണ്ടായിരുന്നു. എന്നിട്ടും ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്‌തെന്നും അല്‍ഫിന പറഞ്ഞു. സര്‍ജറിക്ക് ശേഷം നടക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

മെഡിക്കല്‍ കോളേജിൽ വച്ച് നടത്തിയ സര്‍ജറിയില്‍ തുന്നിച്ചേര്‍ത്ത പഞ്ഞി പുറത്തെടുത്തു. രേഖകള്‍ ആശുപത്രിയില്‍ നിന്ന് തിരികെ നല്‍കിയില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാനാണ് രേഖകള്‍ തിരികെ നല്‍കാത്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും പരാതിക്കാരി പറഞ്ഞു.

Top