മാവേലിക്കര ഇരട്ടക്കൊലപാതക കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

ആലപ്പുഴ: മാവേലിക്കര ഇരട്ടക്കൊലപാതക കേസില്‍ പ്രതിയ്ക്ക് വധശിക്ഷ പല്ലാരിമംഗലം പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷിനെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

മാവേലിക്കര പല്ലാരിമംഗലം ദേവുഭവനത്തില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെയാണ് 2018 ഏപ്രില്‍ 23-ന് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.അയല്‍വാസിയായ സുധീഷ് ഇവരെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ശശികലയോട് സുധീഷ് മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്. ആറുവയസുള്ള മകന്‍ നോക്കിനില്‍ക്കെയാണ് ശശികലയേയും ബിജുവിനെയും സുധീഷ് ആക്രമിച്ചത്. ഇരുമ്ബു വടികൊണ്ട് അടിച്ചു വീഴ്ത്തി ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു.ശശികല സംഭവസ്ഥലത്തും ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചത്.

ശശികലയുടെ ശരീരത്ത് 21 മുറിവുകളും ബിജുവിന്റെ ശരീരത്ത് 20 മുറിവുകളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ദമ്പതിമാരുടെ മകന്‍ അപ്പു ഉള്‍പ്പെടെ 33 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി മുന്‍ പബ്ലിക് പ്രോസിക്യൂട്ടന്‍ സി.വി.ലുമുംബെ, അഡീഷണല്‍ പ്രോസിക്യൂട്ടര്‍ സി.വിധു എന്നിവര്‍ ഹാജരായി.

Top