വള്ളം മറിഞ്ഞു കാണാതായ ചാനല്‍ ജീവനക്കാര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനരാരംഭിക്കും

drown-death

കോട്ടയം: വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. മുങ്ങല്‍വിദഗ്ധരും നാവികസേനയും അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ ഏഴോടെ തിരച്ചില്‍ പുനരാരംഭിക്കും.

മാതൃഭൂമി തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ സജി, തിരുവല്ല ബ്യൂറോയില്‍നിന്നുള്ള ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായത്. ഇന്നുച്ചയോടെയാണ് മാതൃഭൂമി ചാനല്‍സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞത്.

കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top