ലോക്ക്ഡൗണ്‍കാലത്ത് പ്രതിയെ പിടിക്കാന്‍ പൊലീസിന് വെല്ലുവിളിയാകുന്നത് മാസ്‌ക്

കണ്ണൂര്‍: ആളുകള്‍ എല്ലാം കൂട്ടത്തോടെ മാസ്‌ക് വെച്ചതോടെ സിസിടിവി നോക്കിയാലും പ്രതിയെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച തോട്ടട പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടത്.

പോക്‌സോ കേസ് പ്രതിയായ മണിക്കുട്ടനും, കവര്‍ച്ച കേസ് പ്രതിയായ റംസാനുമാണ് ചാടിപ്പോയത്. ഇതില്‍ മണിക്കുട്ടനെ അന്ന് രാത്രി തന്നെ എടക്കാട് പൊലീസ് പിടികൂടി. പക്ഷെ റംസാനെ പിടികൂടാന്‍ ഇനിയും കഴിഞ്ഞില്ല.

ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാന്‍ കാസര്‍കോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

കാസര്‍കോട് ജില്ലയിലേക്ക് റംസാന്‍ കടന്നേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആളുകളെല്ലാം മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ പ്രതിയെ തിരിച്ചറിയുന്നത് തലവേദനയാണെന്ന് പൊലീസ് പറയുന്നു.

Top