വിവാഹ വീഡിയോയില്‍ നിന്ന് അശ്ലീല സിഡി; പിടിച്ചെടുത്തത് 45,000 മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍

crime

വടകര: കല്ല്യാണത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് വടകരയിലെ സ്റ്റുഡിയോ കേന്ദ്രീകരിച്ചാണ് ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.

പരാതിയെ തുടര്‍ന്ന് വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ മോര്‍ഫ് ചെയ്ത 45,000 ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്.പൊലീസ് അന്വേഷിക്കുന്നു മനസിലായതിനെ തുടര്‍ന്ന് സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷ് ഒളിവിലാണ്.

എഡിറ്റിങ്ങിനായി എത്തുന്ന വിവാഹ ദൃശ്യങ്ങളില്‍ നിന്നാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് അശ്ലീല ചിത്രങ്ങളുമായി യോജിപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സിഡികള്‍ വിദേശ രാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റി അയയ്ക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

വൈക്കിലശ്ശേരി സ്വദേശിനിയുടെ പാരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, പിന്നീട് നിരവധി ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ഒളിവില്‍ പോയ ബിബീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Top