ആദ്യ മണിക്കൂറുകളിലെ നേട്ടം നിലനിർത്താനാകാതെ വിപണി തകർന്നു

മുംബൈ: നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര വിപണി ഇടിഞ്ഞു. ഏകദേശം 100 പോയിന്റ് ഉയർന്ന് ആരംഭിച്ച എസ്, പി ബിഎസ്ഇ സെൻസെക്‌സ്, 700 പോയിന്റ് താഴ്ന്ന് 61,889 എന്ന താഴ്ന്ന നിലയിലെത്തി. വ്യാപാരം അവസാനിക്കുമ്പോൾ, സെൻസെക്‌സ് 389 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 62,182ലും നിഫ്റ്റി 113 പോയിന്റ് അഥവാ 0.61 ശതമാനം നീങ്ങി 18,497ലും ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ഫിനാൻഷ്യൽ തുടങ്ങിയവ സൂചികകളെ തളർത്തി. ഇൻഫർമേഷൻ ടെക്‌നോളജി സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഹരികൾ എന്നിവയിലെ നഷ്ടം കാരണമാണ് ആഭ്യന്തര വിപണി ഇടിഞ്ഞത്.

ജപ്പാനിലെ നിക്കി 1.18 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.76 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.30 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 2.32 ശതമാനവും ഉയർന്നപ്പോൾ മൊത്തത്തിൽ ഏഷ്യൻ ഓഹരികൾ ഉയർന്നു എന്ന് പറയാം.

നിഫ്റ്റി 6.50 ശതമാനം ഇടിഞ്ഞ് 1,029.80 രൂപയിൽ ക്ലോസ് ചെയ്തപ്പോൾ എച്ച്സിഎൽ ടെക്നോളജീസാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ കമ്പനികളും പിന്നോക്കാവസ്ഥയിലാണ്. അതേസമയം, നേസ്‌ലെ ഇന്ത്യ, സൺ ഫാർമ, ഐടിസി, ഡോ.റെഡ്ഡീസ്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

നിഫ്റ്റി മിഡ്‌ക്യാപ് 100 0.40 ശതമാനവും സ്‌മോൾ ക്യാപ് 1.10 ശതമാനവും ഇടിഞ്ഞതിനാൽ മിഡ്, സ്‌മോൾ ക്യാപ് ഓഹരികൾ താഴ്ന്ന നിലയിൽ വ്യാപരം അവസാനിപ്പിച്ചു. മേഖലാപരമായി, നിഫ്റ്റി എഫ്എംസിജി, ഫാർമ എന്നിവ 0.8 ശതമാനവും 0.4 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി സൂചിക 3.16 ശതമാനം ഇടിഞ്ഞു

Top