മാരത്തണ്‍ ലോക റെക്കോര്‍ഡ് ഉടമയായ കെനിയന്‍ അത്‌ലറ്റ് കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരണപ്പെട്ടു

നിലവിലെ മാരത്തണ്‍ ലോക റെക്കോര്‍ഡ് ഉടമയായ കെനിയന്‍ അത്‌ലറ്റ് കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എല്‍ഡോറെറ്റില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിശീലകനും മരണപ്പെട്ടു.

റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം. 2022ലാണ് കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത്. റുവാണ്ടയില്‍ നിന്നുള്ള മുന്‍ പ്രൊഫഷണല്‍ അത്ലറ്റായിരുന്നു 36 കാരനായ ഹക്കിസിമാന, 5,000 മീറ്റര്‍ മുതല്‍ ഹാഫ് മാരത്തണ്‍ വരെയുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.കെനിയന്‍ അത്‌ലറ്റും പരിശീലകനും അപകടസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും എല്‍ജിയോ മറക്വെറ്റ് കൗണ്ടി പൊലീസ് കമാന്‍ഡര്‍ പീറ്റര്‍ മുലിംഗെ. രണ്ട് മണിക്കൂര്‍ ഒരു സെക്കന്റില്‍ താഴെ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്‌ലറ്റാണ് 24 കാരനായ കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്.

പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എല്‍ഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെല്‍വിനും കോച്ച് ഗെര്‍വൈസ് ഹക്കിസിമാനയും അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി വലിയ മരത്തില്‍ ഇടിക്കുകയായിരുന്നു. 24 കാരനായ കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയന്‍ പൊലീസ് പറഞ്ഞു.

Top