മരട് ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കല്‍ ; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ കര്‍മ്മ പദ്ധതി നല്‍കും

ന്യൂഡല്‍ഹി : മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കും. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ കോടതി 27-ാമത്തെ കേസായാണ് മരട് കേസ് പരിഗണിക്കുക. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതായും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നാളെ മുതല്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴുപ്പിച്ചു തുടങ്ങും. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരായി സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതി കോടതിയെ അറിയിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

തീരദ്ദേശ നിയമം ലംഘിച്ച് നടന്ന എല്ലാ നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച 1800 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയേക്കും.

Top