മരട് ഫ്ളാറ്റ് വിഷയം: സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മരട് ഫ്ളാറ്റ് വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു. സെപ്റ്റംബര്‍ 17 ചൊവ്വാഴ്ചയാണ് യോഗം. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി വിധിക്കെതിരേ ഫ്ളാറ്റ് ഉടമകള്‍ നടത്തുന്ന റിലേ സത്യാഗ്രഹത്തിന് പിന്തുണയുമായി ഞായറാഴ്ച വിവിധ രാഷ്ട്രീയനേതാക്കളെത്തി. സി.പി.എം. നേതാവ് പി.കെ.ശ്രീമതി ഉള്‍പ്പെടെയുള്ളവരാണ് ഞായറാഴ്ച സമരവേദിയിലെത്തി പിന്തുണ അറിയിച്ചത്.

അതിനിടെ, ഫ്ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് വ്യക്തമാക്കി ഫ്ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കി. നഗരസഭ അയച്ച നോട്ടീസിന് മറുപടിയായാണ് ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഈ കത്ത് നല്‍കിയത്.
നഗരസഭ എന്തിനാണ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തില്‍ അവര്‍ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നത്. അതിനാല്‍തന്നെ അവയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Top