മരട് ഫ്ളാറ്റ് കേസ്; പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം

കൊച്ചി: നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ 58 ദിവസത്തോളമായി ഇയാള്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്റിലായിരുന്നു.

മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006 ല്‍ നിയമം ലംഘിച്ചുള്ള നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്ന് മുഹമ്മദ് അഷറഫ് നേരത്തെ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.ഇതോടെയാണ് മരട് പഞ്ചായത്ത് മുന്‍ അംഗങ്ങളിലേക്കും ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചത്.

അതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ തടസ്സപ്പെട്ട മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രദേശവാസികള്‍ക്കായുളള ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വ്വേ പുനരാരംഭിക്കും.സബ് കളക്ടര്‍ ഇടപെട്ട് സര്‍വ്വെ പുനരാരംഭിക്കുന്നത്. പ്രദേശവാസികളുമായി സബ്കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഫ്‌ളാറ്റ്‌ പൊളിക്കുമ്പോള്‍ അപകടം ഉണ്ടായാല്‍ മതിയായ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുമെന്ന് സബ് കളക്ടര്‍ ഉറപ്പ് നല്‍കി.

Top