ഹൈദരാബാദ്: തെലുങ്കാനയിലെ മൂന്നിടങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വീരപുരം ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ മുന്‍ മാവോയിസ്റ്റ് അനുഭാവി കൂടിയായ പി.ജോഗയ്യയാണ്കൊല്ലപ്പെട്ടത്.
ബദ്രാചലത്തിലെ സൂര്യനഗറില്‍ നടന്ന വെടിവെപ്പിലാണ് മറ്റൊരാള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ എം.രമേശ് എന്നയാളും മുന്‍ മവോയിസ്റ്റ് അനുഭാവിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിവരം ഒറ്റുകൊടുക്കുന്നു എന്ന് സംശയിച്ചാണ് ഇവരെ മാവോയിസ്റ്റുകൾ ആക്രമിച്ചതെന്ന് കരുതുന്നു.
അനധികൃത മണല്‍ ഖനനത്തിനെതിരെയുള്ള പ്രതിഷേധമാണ് അക്രമം എന്ന കത്തുകളും സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്.മാവോയിസ്റ്റുകള്‍ നാല് ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡില്‍ നിന്നും മൂന്ന് ടീമുകളായി തിരിഞ്ഞ് അക്രമികള്‍ തെലങ്കാനയില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അതീവ ജാഗ്രാതാ നിര്‍ദേശം നലകിയിട്ടുണ്ട്. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനം 90 ശതമാനത്തോളം നിലച്ചതായി കഴിഞ്ഞ വര്‍ഷം തെലങ്കാന ഡി.ജി.പി അറിയിച്ചിരുന്നു.