മനുസ്മൃതി വിവാദം; തിരുമാവളവന്‍ മാപ്പ് പറയണമെന്ന് ഖുശ്ബു

ചെന്നൈ: മനുസ്മൃതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിസികെ നേതാവ് തിരുമാവളവന്‍ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു. മനുസ്മൃതിയില്‍ സ്ത്രീകളെ മേശമായി ചിത്രീകരിക്കുന്നുവെന്ന് പ്രചാരണം നടത്തുന്നു. സ്ത്രീകളോടും തിരുമാവളവന് മാപ്പ് പറയണം. അംബേദ്കറിന്റെ ഭരണഘടന അനുസരിച്ചാണ് നരേന്ദ്രമോദി രാജ്യം ഭരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിച്ച മനുസ്മൃതിയിലെ കാര്യങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ബിജെപി സ്ത്രീവിരുദ്ധ സര്‍ക്കാരെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖുശ്ബു അടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി.

Top