ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിലെ സൈദുലജബിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു.
ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.
വിപിൻ ജോഷിയുടെ സുഹൃത്ത് ബാദൽ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസമായി വിപിൻ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നു. അതെ സമയം കുടുംബാംഗങ്ങളും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം വിപിനെ അന്വേഷിച്ച് കുടുംബം ബാദലിന്റെ വീട്ടിലെത്തി. എന്നാൽ അടഞ്ഞുകിടന്ന വീട്ടിൽനിന്ന് മണം വന്നതിൽ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി വാതിൽ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സുഹൃത്ത് ബാദൽ മണ്ഡലിനായി തിരച്ചിൽ ആരംഭിച്ചു.